നഗരമരപ്പാട്ട്
ഹരിശങ്കരനശോകന്‍
മരമായിങ്ങനെ ജനിച്ചു ഭൂമിയിൽ
നഗരവീഥി തന്നരികിൽ ഞാൻ
നഗരത്തിന്മേലെ പൂവിട്ടീടണം
മധുമാസം തോറു, മിളങ്കാറ്റേ
മധുമാസം നൽകും സുഖത്തെ ചിന്തിച്ചാൽ
മതിമറന്നു പോ, മിലയെല്ലാം
മണമെല്ലാം പാറ്റി വിളയാടീടേണം
മധുമാസം തോറു, മിളങ്കാറ്റേ
ഇളങ്കാറ്റേ! ഒന്നും പറയാവതല്ല
ചെറുപൂവിൽ നിന്റെ വികൃതികൾ
ചില പൂവൊക്കെയും പഴമായ് തീരേണം
മധുമാസം തീർന്നാ, ലിളങ്കാറ്റേ
വലിയോരു മുക്കിലകപ്പെട്ടു ഞാനും
വഴിയും കണ്ടോണ്ട് നിൽക്കുന്നു
വഴിയിലീവഴി പലരും പോകുന്നു
തണലുണ്ടേ ഞാനു, മിളങ്കാറ്റേ
കടുപ്പമായുള്ള വെയിലുമ്പോയീടു-
മിടയ്ക്കിടെ നല്ല മഴ പെയ്യും
ഋതുവഞ്ചും മാറി മധുവെത്തീടവേ
വനമായ് മാറീടു, മിളങ്കാറ്റേ
മധുമാസം തോറു, മിളങ്കാറ്റേ
ReplyDeleteഇളങ്കാറ്റേ! ഒന്നും പറയാവതല്ല
ചെറുപൂവിൽ നിന്റെ വികൃതികൾ
paaradikkaaraa..... :-)
:)
ReplyDeleteGood one...
ReplyDeleteമരമായിരുന്നു ഞാന്‍ പണ്ടൊരു മഹാ നദിക്കരയില്‍ നദിയുടെ പേരുഞാന്‍ മറന്നു പോയ്!!
ReplyDelete:)
ReplyDeleteപൊന്നേ. ഈ കവിതയും എടുത്തോ ?
ReplyDelete:(
ReplyDeleteനരനായിങ്ങനെ ജനിച്ചു ശങ്കരന്‍ :)
ReplyDelete:)
ReplyDeleteകവിയായിങ്ങനെ ജനിച്ചു ഭാഷയില്‍ കവിതപ്പാരഡി നടുവില്‍ താന്‍.. കറനീക്കിക്കളഞ്ഞെഴുതേണം കര്‍ത്താ മിടുമിടുക്കാനാം ഹരിശങ്കര്‍... :)
ReplyDelete:)
ReplyDeleteവനമായ് മാറീടു, മിളങ്കാറ്റേ :)
ReplyDelete:)
ReplyDelete