രണ്ട് കവിതകള്‍
എം ആര്‍ അനില്‍കുമാര്‍
മരണാനന്തരകവിത
ഒന്നും പറയാനില്ല,
ഒന്നുമെഴുതാനും
അതുകൊണ്ടാണീ പെട്ടിയിൽ
കിടക്കുന്നത്
നിങ്ങളിൽ ദയവുള്ളവർ
ഇതിന്റെ മൂടി
വലിച്ചടച്ചേക്കുക
മണ്ണ് വാരിയിട്ടു കടന്നു പോകുക.
കഴിയുമെങ്കിൽ,
ഒരു കൃഷ്ണശില പതിച്ച്
‘ശവം മാത്ര’മെന്ന്
മീതേ കുറിച്ചു വെയ്ക്കുക,
അറിയാത്തവർക്കായ്
പിന്നെ
ഒന്നും സംഭവിക്കാത്ത മട്ടിൽ
കടന്നു പോകുക
ഏകാന്തതേ… സങ്കടം
വിരസതപോലെ
ഇത്ര വിജനമായ ഒരു നഗരമില്ല
കടകളെല്ലാം തുറന്നു വെച്ചിരിക്കുന്നു
വീഞ്ഞുകുപ്പികൾ
എണ്ണയിൽ വറുത്ത് നിരത്തി വെച്ച മണങ്ങൾ
ഉടൽ മറച്ചു വെച്ച്
വിഭവങ്ങളിലേക്ക് മാടിവിളിക്കുന്ന
വിരലുകൾ.
പല നിറങ്ങളിൽ
മിന്നിമിന്നിപ്പെയ്തുകൊണ്ടിരിക്കുന്ന
ആസക്തികൾ
സംഗീതശ്രുതിയുള്ള
നീല വിരിപ്പിട്ട കാപ്പിക്കടകൾ
എന്നാൽ ഒരാൾ പോലുമില്ല ക്യൂവിൽ
വസ്തുക്കളിൽ നോട്ടമിട്ട്,
തിളയ്ക്കുന്ന ചായമണമാസ്വദിച്ച്
ഒരാൾ പോലുമില്ല തെരുവിൽ
കടന്നു പോകുന്നില്ല,
കാഴ്ചയുടെ പാത മുറിച്ചു കടന്ന്
മൂളിപ്പറന്നു പോകുന്ന ഒരീച്ചയോ,
ഓടയിൽ നിന്നു വരുന്ന
തെരുവു നായയോ ഒന്നും.
ഉള്ളത് ,
സങ്കല്പനങ്ങളിൽ വരച്ചെടുക്കാൻ
പ്രയാസമുള്ള
വിജനത,
പൊടിയുടെ പർദ്ദയിട്ട്
ശരീരം മറച്ച
നഗരം.
വിരസതപോലെ
ഇത്രയേകാന്തവും വിജനവുമായ
ഒരു നഗരമില്ല.
1.മരണമിങ്ങനെ പ്രലോഭന ശ്രേണി വരിയുകയാണ്.
ReplyDelete2.വിരസത
നിരാശ
നിരാകരണം
ഇതൊന്നുമല്ല
അറ്റമില്ലാത്ത എന്തോ
ആവശ്യമായപ്പോഴാണ്
അത് സംഭവിച്ചത്.
വിരസതപോലെ
ReplyDeleteഇത്ര വിജനമായ ഒരു നഗരമില്ല
തുറന്നു വച്ചിരിക്കുന്ന വിപണിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന വിജനത... നന്നായി അനില്‍മാഷ്...
ReplyDeleteഇഷ്ടായി ..
ReplyDeleteവിരസതപോലെ
ഇത്രയേകാന്തവും വിജനവുമായ
ഒരു നഗരമില്ല..............
ഇഷ്ടായി ..
ReplyDeleteവിരസതപോലെ
ഇത്രയേകാന്തവും വിജനവുമായ
ഒരു നഗരമില്ല..............
അനില്‍ അണ്ണാ...
ReplyDelete