ഒരു വള്ളിച്ചെടി *

കുഴൂർവിത്സൺ


പത്ത്
വർഷത്തിനു ശേഷം
കാണുകയായിരുന്നു ഞങ്ങൾ

ക്ലാസുമുറിയിലും
ഗ്രൗണ്ടിലും
ഓഡിറ്റോറിയത്തിലും
ഞങ്ങൾ

പിന്നെയും ഞങ്ങൾ
ഞങ്ങളുടെ ഭാര്യമാർ
ഞങ്ങളുടെ ഭർത്താക്കന്മാർ
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ഞങ്ങളുടെ വിസിറ്റിംഗ്കാർഡുകൾ

ഞങ്ങൾ
ഞങ്ങളുടെ
ഫോട്ടോയെടുക്കുന്നു
ഞങ്ങൾ
ഞങ്ങളുടെ
വിശേഷങ്ങൾ
പറയുന്നു

ഞങ്ങൾ
ഞങ്ങളുടെ
കാറുകൾ
ഞങ്ങളുടെ
മൊബൈൽഫോണുകൾ

ഞങ്ങളുടെ കുഞ്ഞുങ്ങൾ
വട്ടത്തിലും നീളത്തിലും ഓടുന്നു
ഞങ്ങളുടെ കഞ്ഞുങ്ങൾ
ബലൂണുകൾ വീർപ്പിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ബലൂണുകൾ പൊട്ടിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
പൊട്ടിപൊട്ടിച്ചിരിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ഐസ്ക്രീമിനായി കരയുന്നു
ഞങ്ങളിൽ നിന്ന്മാറി ഒരു സിഗരറ്റ് വലിക്കണമെന്ന്  വിചാരിക്കുന്നത് തെറ്റല്ല.  കുറച്ച്നേരമെങ്കിലും ഞങ്ങളിൽ നിന്ന്മാറി മാറി നിൽക്കുന്നത് ഒട്ടും തെറ്റല്ല.ഓഡിറ്റോറിയത്തിന്റെ വലതുവശത്തു കൂടെ ഇറക്കത്തിലേക്ക് ഒരു വഴിയുണ്ട്.അതിലേ പോയിഒരു സിഗരറ്റ്കത്തിച്ചുഇടത്തോട്ട്മാറിവഴിക്കും ഓഡിറ്റോറിയത്തിനും ഇടയ്ക്കായി പൊന്തക്കരികിൽനിന്ന് മൂത്രമൊഴിച്ചു
അപ്പോഴതാ ഞങ്ങളിൽ നിന്നും മാറിഅടുത്തേക്ക്അഭിനയ് വരുന്നു. അവൻ കല്ല്യാണം കഴിച്ചിട്ടില്ല.  സിഗരറ്റും വലിക്കില്ലഎന്നോടൊത്ത് മൂത്രമൊഴിക്കുകയെന്നതു മാത്രമല്ല അവന്റെ ഉദ്ദ്യേശംഅവനെന്നെ പ്രേമത്തോടെ നോക്കുന്നുഅവനെന്റെ അടുത്ത് വന്നു പഴയ ഒരുകവിത ആവേശത്തോടെ ഓർക്കുന്നുഅവന്റെ മുഖത്ത് ആ കവിത എഴുതിയ ആ പഴയ എന്നെ കാണുന്നു.അൽപ്പം ജാള്യതയോടെ ഞാൻ നനവുള്ള മണ്ണിലേക്ക്നോക്കുന്നു.തഴച്ച്നിൽക്കുന്ന ചേമ്പിൻതൈകളെ നോക്കുന്നു അവിടെ പടർന്ന വള്ളിച്ചെടികളെ നോക്കുന്നു.

അതിൽ ഒരു വള്ളിച്ചെടി
അത്ര തഴച്ച്
അത്ര പച്ചച്ച്
അത്ര ഉത്സാഹത്തിൽ
അത്ര ആവേശത്തിൽ
പടർന്ന്കയറുകയാണു

അത്വരിഞ്ഞ്ചുറ്റിയിരിക്കുന്നത്
ഒരു ഇരുമ്പുകമ്പിയിലാണു
അത് ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്റ്റേക്കമ്പിയാണു

അത്ര തഴച്ച് പച്ചച്ച്ഉത്സാഹത്തോടെആവേശത്തോടെ,
ഇരുമ്പുകമ്പിയെ വരിഞ്ഞുമുറുക്കി
കയറിപ്പോവുകയാണു
മേഘങ്ങളെ തൊടാനായുന്നുണ്ട് അതിന്റെ കയ്യുകൾ
ആകെ സങ്കടമായി
എനിക്ക്കരച്ചിൽ വന്നു

ഞാനാ വള്ളിച്ചെടിയെ വഴിതിരിച്ച് വിട്ടു

ജീവനുള്ള ഒരു പാമ്പിന്റെ
മുകളിലൂടെ ഒരുവള്ളിച്ചെടി പടർന്നാൽ
അത് ആപാമ്പും ആ വള്ളിച്ചെടിയും പരസ്പ്പരം അറിഞ്ഞാൽ
ആരാവും അധികം ആശങ്കപ്പെടുക
പേടിച്ച്പേടിച്ച്അനങ്ങുക
ആരാവും ആദ്യം പിടിവിടുക

അഭിനയ് അപ്പോഴും അടുത്തുണ്ട്
അഭിനയ് ഞങ്ങളെപ്പോലെ ഞങ്ങളല്ല.
കല്ല്യാണം കഴിച്ചിട്ടില്ല. കുഞ്ഞുങ്ങളില്ല
കാറും കാർഡുമില്ല

സിഗരറ്റും വലിക്കില്ല

(ചിത്രം വരയ്ക്കാൻ കഴിയുമായിരുന്നെങ്കിൽ ഇതെഴുതുമായിരുന്നില്ല)

9 comments:

  1. ജീവനുള്ള ഒരു പാമ്പിന്റെ
    മുകളിലൂടെ ഒരുവള്ളിച്ചെടി പടർന്നാൽ
    അത് ആപാമ്പും ആ വള്ളിച്ചെടിയും പരസ്പ്പരം അറിഞ്ഞാൽ
    ആരാവും അധികം ആശങ്കപ്പെടുക
    പേടിച്ച്പേടിച്ച്അനങ്ങുക
    ആരാവും ആദ്യം പിടിവിടുക....

    :-)

    ReplyDelete
  2. വിത്സാ... ഈ വള്ളിച്ചെടി വീണ്ടും നിനക്ക് പൂക്കാലം തരുന്നു ...

    ReplyDelete
  3. വിത്സാ... ഈ വള്ളിച്ചെടി വീണ്ടും നിനക്ക് പൂക്കാലം തരുന്നു ...

    ReplyDelete
  4. ഞാനും ആലോചിക്കയായിരുന്നു ആരായിരിക്കും ആദ്യം..?

    ഞാനവയെ ദല്ലാള്‍ കുത്തക മുതലാളിത്തത്തിന്റെ മേലെ കയറുന്ന സാമ്രാജ്യത്തെയായിക്കണ്ടു. അവരൊന്നൂടെ ചേര്‍ത്തു പിടിക്കും.
    പിന്നെ കെട്ടിമറിയും.
    ഒടുക്കത്തെ സ്നേഹം...
    മൗനി ബാബ മനമോഹന വെളുമ്പന്‍ പിന്നെയും ള്ളേ ള്ളേ ന്ന്‍.!

    എന്നാലും എന്റെ വിത്സാ, നീയെന്റെ മേലുള്ള ഈ പിടി വിടല്ലേ കെട്ടോ...

    ReplyDelete
  5. വിൽ‌സണ്‍ ഭായ്..
    ഈ വാക്കുകൾ,
    എന്റെ ഇഷ്ടങ്ങളിൽ വലിഞ്ഞു കയറി.. പടര്ന്നു പന്തലിച്ച്‌ ... ഒരു പൂക്കാലമാവുന്നു....!!

    ReplyDelete
  6. കുഴൂരിന്റെ കണ്ണാണ് കവിത..തഴച്ച്, പച്ചച്ച് പോകുന്ന വള്ളിയില്‍ പിണഞ്ഞു കേറുന്ന കണ്ണ് ....

    ReplyDelete
  7. തഴച്ച് , പച്ചച്ച്, ഉത്സാഹത്തോടെ, ആവേശത്തോടെ,
    വരിഞ്ഞു ചുറ്റുന്നു ഈ വള്ളിച്ചെടി

    ReplyDelete
  8. തഴച്ച് , പച്ചച്ച്, ഉത്സാഹത്തോടെ, ആവേശത്തോടെ,
    വരിഞ്ഞു ചുറ്റുന്നു ഈ വള്ളിച്ചെടി

    ReplyDelete
  9. രവി പറഞ്ഞത് ഞാനും പറഞ്ഞു.

    ReplyDelete